റഷ്യൻ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ആറുവയസ്സുകാരനും
text_fieldsയുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ ആറു വയസ്സുകാരൻ കൊല്ലപ്പെട്ടതായി വാർത്ത. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതുവരെ 240ല് അധികം തദ്ദേശവാസികൾക്ക് പരിക്കേറ്റതായും 64 പേര് കൊല്ലപ്പെെട്ടന്നുമാണ് യു.എൻ റിപ്പോർട്ട്.
യുക്രെയ്നിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
ഇതിൽ ഏഴു വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു. യുക്രെയ്നിലെ അനാഥാലയവും നഴ്സറി സ്കൂളും ആക്രമിക്കാൻ റഷ്യൻ സൈന്യം ലക്ഷ്യമിട്ടിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് റഷ്യ ഇതു തള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.