എം.ജി
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ സയന്‍സ്(പി.ജി.സി.എസ്.എസ് 2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്ണത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ആഗസ്റ്റ് 15നു മുമ്പ് ഓണ്‍ലൈനില്‍ അപേക്ഷിക്കണം.
മൂന്നാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എംഎ അനിമേഷന്‍, സിനിമ ആൻഡ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേര്‍ണലിസം (2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in ല്‍.
നാലാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2023 അഡ്മിഷന് റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എക്സ് സി മെഡിക്കല്‍ ഡോക്യുമെന്റേഷന് (2024 അഡ്മിഷന് റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്)പരീക്ഷകള്‍ ആഗസ്റ്റ് 18 മുതല്‍ നടക്കും.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ആഗസ്റ്റ് 22ന് പാലാ സെന്റ് തോമസ് കോളജില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന് ആൻഡ് ഹോസ്പിറ്റാലിറ്റി (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- പുതിയ സ്കീം മെയ് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍ 14 വരെ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലെ രണ്ട് ഒഴിവുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ആഗസ്റ്റ് 11ന് ഉച്ചക്ക് 12ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.