അടുത്ത 15-20 വർത്തിനുള്ളിൽ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയൊക്കെ മാറുമെന്ന് അടുത്തിടെ ഓപൺഎ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ ചർച്ചചെയ്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി (എ.ഐ) പഠനത്തിന്റെ അവിഭാജ്യഘടകമായി മാറുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ആൽഫ ജനറേഷനെയാണ്. 2010നും 2025നും ഇടയിൽ ജനിച്ചവരെയാണ് ആൽഫ ജനറേഷനായി പരിഗണിക്കുന്നത്. ലോകമെമ്പാടുമായി ഏതാണ്ട് രണ്ട് ബില്യൺ ആളുകളാണ് ആൽഫ ജനറേഷനിൽ ഉള്ളത് എന്നാണ് കരുതുന്നത്. ഈ തലമുറയിലെ ഏറ്റവും ഉയർന്ന ജനനനിരക്ക് ഇന്ത്യയിലും ചൈനയിലുമാണ്. ആഗോളതലത്തിൽ ഓരോ ആഴ്ചയും 2,586,000 ജനറൽ ആൽഫകൾ ജനിക്കുന്നുണ്ടെന്നാണ് മക്രിൻഡൽ ഡാറ്റ വെളിപ്പെടുത്തുന്നത്.
സ്മാർട്ട്‌ഫോണുകൾ, സോഷ്യൽ മീഡിയ, എ.ഐ എന്നിവക്കിടയിലൂടെ വളർന്നുവരുന്നതിനാൽ അവരെ 'ഡിജിറ്റൽ നേറ്റീവ്സ്' എന്നും വിളിക്കാം. ലോകമെമ്പാടുമുള്ള 72 ശതമാനം വിദ്യാർഥികളും ക്ലാസ് മുറിയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ക്യുസ്റ്റോഡിയോ പ്രസിദ്ധീകരിച്ച ഡാറ്റ പറയുന്നത്. സ്മാർട്ട് കളിപ്പാട്ടങ്ങൾ, വെർച്വൽ അസിസ്റ്റന്റുകൾ മുതൽ വ്യക്തിഗതമാക്കിയ പഠന പ്ലാറ്റ്‌ഫോമുകൾ വരെയുള്ള എ.ഐ അധിഷ്ഠിത ഉപകരണങ്ങളാൽ ചുറ്റപ്പെട്ടതാണ് ജനറൽ ആൽഫ. സ്മാർട്ട് ഉപകരണങ്ങൾ, വെയറബിളുകൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യ എന്നിവയും അവർ ഉപയോഗിക്കുന്നു, അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
ഈ സാങ്കേതികവിദ്യകൾ ജീവിതം എളുപ്പമാക്കുകയും വൈവിധ്യമാർന്ന അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയെ രൂപപ്പെടുത്താനുള്ള കഴിവ് ജെൻ ആൽഫക്കുണ്ട് എന്നതിനാൽ ഈ സാങ്കേതികവിദ്യ അതിനെ വളരെയധികം സ്വാധീനിക്കും. അത്തരം സാങ്കേതികവിദ്യകളിലൂടെ വളരുന്നത് ജനറൽ ആൽഫയുടെ വൈജ്ഞാനിക, സാമൂഹിക, വൈകാരിക വികാസത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്. അത് അവരുടെ സ്വത്വബോധത്തെയും സ്വയം അവബോധത്തെയും മറ്റുള്ളവരുമായുള്ള ബന്ധത്തെയും സ്വാധീനിച്ചേക്കാം.
ജനറൽ ആൽഫ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് ആശ്രിതത്വ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നും ഉപകരണങ്ങളില്ലാതെ പ്രവർത്തിക്കാനുള്ള അവരുടെ കഴിവിനെ ബാധിക്കുമെന്നും ഇത് സമ്മർദ്ദം, ഉത്കണ്ഠ, ആത്മാഭിമാനം കുറയാൻ കാരണമാകുമെന്നും ചില വിദഗ്ധർ വാദിക്കുന്നു. അതിനാൽ, ജനറൽ ആൽഫയുടെ സാങ്കേതിക ഉപയോഗം കൈകാര്യം ചെയ്യുന്നതിൽ മാതാപിതാക്കളും അധ്യാപകരും നിർണായക പങ്ക് വഹിക്കണം.
വളരെ ചെറുപ്പം മുതലേ ജനറൽ ആൽഫാസിന് സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഉപയോഗിക്കാൻ കഴിയും. എട്ടിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി നാല് മണിക്കൂറും 44 മിനിറ്റും സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ജനറൽ ആൽഫയുടെ സാമ്പത്തിക ശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. കാരണം 80 ശതമാനം ജനറൽ ആൽഫയും പണത്തെക്കുറിച്ച് പഠിക്കുന്നത് അവരുടെ മാതാപിതാക്കളിൽ നിന്നാണ്.
ആൽഫ ജനറേഷന് ധാർമിക ബോധം കുറയുമെന്ന് പൊതുവെ പറയാറുണ്ട്. അങ്ങനെ ആശങ്കപ്പെടേണ്ടതില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ആളുകളെ സഹായിക്കുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ആൽഫകൾ കണക്കാക്കുന്നു. ആൽഫകൾ സാങ്കേതിക വിദഗ്ദ്ധരാണെങ്കിലും അവർക്ക് ആഴത്തിലുള്ള പരിസ്ഥിതി, സാമൂഹിക അവബോധം ഉണ്ടെന്ന് നിരവധി സർവേകൾ കണ്ടെത്തിയിട്ടുണ്ട്. യു.എസിൽ തന്നെ 61 ശതമാനം ജനറൽ ആൽഫകളും ആളുകളെ സഹായിക്കുന്നത് അവർക്ക് പ്രധാനമാണെന്ന് പറഞ്ഞതായി ഒരു ജി.ഡബ്ല്യു.ഐ ഡാറ്റ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.