കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണവില ഉയർന്നു. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വർധിച്ച് 74,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം 70 രൂപകൂടി 7690 രൂപ, 14 കാരറ്റ് -5990 രൂപ, ഒമ്പത് കാരറ്റ് -3860 രൂപ എന്നിങ്ങനെയാണ് ഗ്രാം വില. വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 122 രൂപയിലും വ്യാപാരം നടക്കുന്നു. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്‍റെ വിൽപ്പന നടക്കുന്നത്.
ജൂലൈ 23ന് സ്വർണവില പവന് മുക്കാൽ ലക്ഷം കടന്ന് 75,040 രൂപയിൽ എത്തിയിരുന്നു. സംസ്ഥാനത്തെ സർവകാല റെക്കോഡാണിത്. നിലവിലെ നിരക്കിന് ആനുപാതിക വളർച്ചയുണ്ടായാൽ വരുംദിവസങ്ങളിൽ റെക്കോഡ് മറികടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. ലോക വിപണിയിൽ വലിയ മാറ്റമില്ലെങ്കിലും ഇന്ത്യയിൽ ഡിമാൻഡ് കൂടുന്നതാണ് സ്വർണവില ഉയരാൻ കാരണമാകുന്നത്. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വർണവില.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യത കഴിഞ്ഞ ദിവസം സ്വർണവിലയെ സ്വാധീനിച്ചു. സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,354.17 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നു. 0.2 ശതമാനം ഉയർന്ന് 3,407.10 ഡോളറായാണ് വില ഉയർന്നത്. ഏഷ്യൻ മാർക്കറ്റുകളിലും ഇടിവുണ്ടായി. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യത തന്നെയാണ് ഏഷ്യൻ വിപണികളെ ബാധിക്കുന്നത്.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ച സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണത്തിന് 9290 രൂപയും പവന് 74,320 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വിപണിവില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണത്തിന് 3825 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.