ജയശ്രീ
ഇരിങ്ങാലക്കുട: തിരുവില്വാമലയിൽ 'ആയുർ റിവർ വ്യൂ റിസോർട്ട്' എന്ന പേരിൽ പദ്ധതി ആരംഭിക്കുമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി വേലൂപ്പാടം കുറുവത്ത് വീട്ടിൽ ജയശ്രീ (ചിലന്തി ജയശ്രീ -61) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയശ്രീ വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് തട്ടിപ്പ് കേസുകളിലും ഒരു അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.