സാജിത
അന്തിക്കാട്: ഓൺലൈൻ സമാന്തര ലോട്ടറി കച്ചവടം നടത്തിവന്ന മധ്യവയസ്ക അറസ്റ്റിൽ. ചാഴൂർ സ്വദേശിനി പുത്തൻ വീട്ടിൽ സാജിത (45) യെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ ഇവർ താമസിക്കുന്ന വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ, സാജിതയുടെ മൊബൈൽ ഫോണിൽ വാട്സ്ആപ്പിലൂടെ പ്രവർത്തിക്കുന്ന അനധികൃത ലോട്ടറി ഗ്രൂപ്പുകൾ കണ്ടെത്തി. ഇവരുടെ നേതൃത്വത്തിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ, മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ പാസ് ബുക്കുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സരിൻ, എസ്.ഐ. അഫ്സൽ, പൊലീസുകാരായ കൃഷ്ണകുമാർ, രതീന്ദ്രൻ മുത്താംപറമ്പിൽ, ടെസ്സി, ആഷിഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.