ജർമൻ യുവതി ലിസ വെയ്സ്

ജർമൻ യുവതിയുടെ തിരോധാനം: നിർണായക വിവരം നൽകി ഇന്‍റർപോൾ

തിരുവനന്തപുരം: ജര്‍മന്‍ യുവതി ലിസ വെയ്സിന്‍റെ തിരോധാന കേസിൽ വഴിത്തിരിവ്. ലിസയുടെ ഒപ്പമെത്തിയ യു.കെ പൗരന്‍ മുഹമ്മദ് അലിയുടെ താമസസ്ഥലം കണ്ടെത്തിയതായി ഇന്റർപോൾ കേരള പൊലീസിനെ അറിയിച്ചു. ലിസയുടെ തിരോധാനത്തിൽ മുഹമ്മദ് അലിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഇന്ത്യ-യു.കെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യു.കെയിൽനിന്ന് മുഹമ്മദ് അലിയെ കേരളത്തിലെത്തിക്കാൻ പൊലീസ് ഇന്‍റർപോളിന്റെ സഹായം തേടിയിരുന്നു. ഇയാളെ ചോദ്യം ചെയ്താലേ ആറ് വർഷം പിന്നിട്ട തിരോധാനത്തിന്‍റെ ചുരുളഴിയൂ.

2019 മാർച്ച് 14നാണ് ലിസയെ കാണാതായത്. മാര്‍ച്ച് 15ന് ലിസയുടെ ഒപ്പമെത്തിയ മുഹമ്മദ് അലി തിരികെ പോയെന്ന് പൊലീസ് കണ്ടെത്തി. മകളുടെ ഒപ്പമെത്തിയ അലിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലിസയുടെ മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു.

ഇത് കേരള പൊലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളില്‍നിന്ന് വിവരം ശേഖരിക്കാനായി ബ്രിട്ടിഷ് എംബസി വഴി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ഇന്റർപോളിന്റെ സഹായം തേടിയത്.

Tags:    
News Summary - Missing German woman: Interpol provides crucial information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.