ദക്ഷിണ ചൈന കടലിൽ രൂപംകൊണ്ട കാജികി ചുഴലികൊടുങ്കാറ്റിനെ തുടർന്ന് വിയറ്റ്നാമിെൻറ തീരപ്രദേശങ്ങൾ ഭീതിയിലാണ്. മണിക്കൂറിൽ നൂറ്റിഅറുപത്തിയാറ് കി.മീ വേഗം കൈവരിക്കുന്ന ചുഴലികൊടുങ്കാറ്റാണ് തീരത്തേക്കെത്തുന്നതെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.ഇതേ തുടർന്ന് തീരദേശവാസികളും പ്രദേശവാസികളുമായ അരലക്ഷമാളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് സർക്കാർ. ഇതിനായി പതിനേഴായിരത്തോളം സൈനികരെയും ലക്ഷക്കണക്കിന് അർധ സൈനിക വിഭാഗത്തെയും നിയോഗിച്ചിരിക്കുകയാണ്.
കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മൂലം ജനജീവിതംതന്നെ ദുസ്സഹമായിരിക്കുകയാണ്. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് താൻഹോ, ക്വാൻബിഹ് എന്നീ വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശം പൂർണമായും അടച്ചു.വിയറ്റ്നാം എയർലൈൻസിന്റെ വിയറ്റ് എയർ നിരവധി ൈഫ്ലറ്റുകൾ റദ്ദാക്കി. കടലിൽ പോയിട്ടുള്ള കപ്പലുകളും മൽസ്യബന്ധന ബോട്ടുകളും അടിയന്തരമായി തിരിച്ചെത്താനുള്ള നിർദേശവും നൽകി. കടൽക്ഷോഭം, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന തീരപ്രദേശമാണ് വിയറ്റ്നാമിലേത്. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ നൂറോളമാളുകൾക്ക് ജീവൻ നഷ്ടമായിട്ടുള്ളയായി കാർഷിക മന്ത്രാലയം അറിയിക്കുന്നു.
അവസാനമെത്തിയ യാഗി ചുഴലിക്കാറ്റ് മുന്നോറോളം ജീവനുകളാണ് അപഹരിച്ചത്. പതിവിലും ഭീതിയിലാണ് പ്രദേശവാസികൾ. വിൻ നഗരത്തിലെ ഒരു ഇൻഡോർ സ്റ്റേഡിയത്തിലാണ് ജനങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നതെന്ന് ഉപപ്രധാന മന്ത്രി ട്രാൻ ഹോങ് ഹ വാർത്ത ഏജൻസിയോട് പറഞ്ഞു. കാജികി ചുഴലികൊടുങ്കാറ്റ് ചൈനയുടെ തെക്കൻ തീരപ്രദേശമായ ഹൈനാനിലൂടെ കടന്ന് വിയറ്റാനാമിലേക്കെത്തും. ഞായറാഴ്ച ഹൈനാനിൽനിന്ന് ഇരുപതിനായിരത്തോളം താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഒറ്റപ്പെട്ട കനത്തമഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.