ലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നുകൂടി ഇറ്റാലിയൻ സൂപ്പർ താരം യാനിക് സിന്നർ. സിംഗ്ൾസ് പ്രീക്വാർട്ടറിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെതിരെ സിന്നറിന് ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം എതിരാളി പരിക്കുമൂലം പിന്മാറുകയായിരുന്നു. 3-6, 5-7, 2-2 സ്കോറിൽ സിന്നർ പിറകിൽനിൽക്കെയാണ് ബൈ ലഭിച്ചത്.
യു.എസിന്റെ ബെൻ ഷെൽട്ടൺ 3-6, 6-1, 7-6(1), 7-5ന് ഇറ്റലിയുടെ ലോറൻസോ സൊനേഗോയെ തോൽപിച്ച് ക്വാർട്ടറിലെത്തി. ബുധനാഴ്ചത്തെ ക്വാർട്ടറിലെ സിന്നറിനെ ഷെൽട്ടണും മറ്റൊരു ഇറ്റലിക്കാരൻ ഫ്ലാവിയോ കൊബോളിയെ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചും നേരിടും. അതേസമയം, വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ പോളണ്ടിന്റെ ഇഗ സ്വിയാറ്റക് 6-4, 6-1ന് ഡെന്മാർക്കിന്റെ ക്ലാര ടൗസനെയും റഷ്യക്കാരി മിറ ആൻഡ്രീവ 6-2, 6-3ന് യു.എസിന്റെ എമ്മ നവാറോയെയും പരാജയപ്പെടുത്തി അവസാന എട്ടിൽ ഇടംപിടിച്ചു.
റഷ്യയുടെ ല്യൂഡ്മില സാംസനോവ സ്പെയിനിന്റെ ജെസീക ബൗസാസിനെ 7-5, 7-5നും സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക് 7-6 (4), 6-4 ന് എകാതറിന അലക്സാൻഡ്രോവയെയും തോൽപിച്ച് ക്വാർട്ടറിലെത്തി.
ഇന്ന് സ്വിയാറ്റക്കിനെ സാംസനോവയും ആൻഡ്രീവയെ ബെൻസികും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.