ന്യൂയോർക്ക്: ഇന്ത്യക്കെതിരെ തീരുവ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇന്ത്യക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവക്ക് പുറമെ അധിക തീരുവ കൂടി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പരാമർശം. ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ ഈമാസം ഏഴിന് നിലവിൽ വരാനിരിക്കെയാണ് ട്രംപിന്‍റെ പുതിയ ഭീഷണി. ‘ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ല. കാരണം അവർ നമ്മോളോട് ധാരാളം വ്യാപാരം നടത്തുന്നു, പക്ഷേ നമ്മൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാൽ 25 ശതമാനം തീരുവ ചുമത്തി, പക്ഷേ അടുത്ത 24 മണിക്കൂറിനുള്ളി അത് ഗണ്യമായി ഉയർത്തും. കാരണം അവർ റഷ്യയിൽനിന്ന് എണ്ണ വാങ്ങുകയാണ്’ -ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്‍റെ ഭീഷണിക്കിടെ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്തുവന്നു. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്കുമേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദം ചെലുത്തുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. എണ്ണ വാങ്ങുന്നത് ഉൾപ്പെടെ, റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ ട്രംപ് നിരന്തരം ഭീഷണി മുഴക്കുന്നതിനിടെയാണ് ക്രെംലിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.